ബെംഗളൂരുവിലെ ഫാഷനൈറ്റ്
ഇന്ത്യൻ ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ടെക് നോളജിയുടെ 20-ാമത് ഫാഷനൈറ്റ് നടന്നു. 78 ഡിസൈനർമാരുടേതായി 131 ലധികം നൂതന വസ്ത്രഡിസൈനുകൾ ഷോയിൽ പ്രദർശിപ്പിച്ചു.

ദേശീയതല സർവകലാശാലകൾ, ഫാഷൻ പരിശീലകൻ, ഫാഷന് ലീഡർമാർ, ഫാഷന് എംപ്ലോയേഴ്സ്, റോട്ടറി ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൽ ചടങ്ങിൽ പങ്കെടുത്തു. വിജയപുരയിലെ അക്കമഹാദേവി വനിതാ സർവകലാശാല വൈസ് ചാൻസലർ ബി.കെ.തുളസി, കർണാടക ടെക്സ്റ്റൈൽസ് ഡെവലപ്മെന്റ് കമ്മീഷണറും കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറുമായ സി.എൻ.ശ്രീധരൻ, ടെക്സ്റ്റൈൽ പോളിസി ആൻഡ് കാവേരി കൈത്തറി ജോയിന്റ് ഡയറക്ടർ ലിംഗരാജു, ഗോകൽദാസ് എക്സ്പോർട്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രഭാത് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡിസൈനുകൾ പ്രദർശിപ്പിച്ച് റാം പിലെത്തിയ മോഡലുകള ആർപ്പുവിളികളോടെയും ആവേശത്തോടെയുമാണ് കാണികൾ എതിരേറ്റത്. 78 ഫൈനലിസ്റ്റുകളിൽ നിന്ന് 15 പേരെയാണ് ജഡ്ജിങ്ങ് കമ്മിറ്റി തെരഞ്ഞെടുത്തത്.

ഫ്യൂച്ചറിസ്റ്റിക് ഫാഷൻ, കൈത്തറി, പുരാണങ്ങൾ, സീറോ വേസ്റ്റ്, നെൽവയലുകൾ, ആദിവാസി കല, തുടങ്ങി രസകരമായ തീമുകളിലാണ് ഷോയിൽ പങ്കെടുത്തവർ വസ്ത്രങ്ങൾ അവതരിപ്പിച്ചത്.ധരിക്കാവുന്നതും ധരിക്കാൻ കഴിയാത്തതുമായ തുണിത്തരങ്ങൾ, ഇന്ത്യൻ പരമ്പരാഗത രൂപകൽപ്പനകളുള്ള ശുദ്ധമായ സിൽക്ക് നെയ്ത്ത്, ചണം റൈസ് ബാഗുകൾ, ഓർഗാന്സ, സാറ്റിൻ കോട്ടൺ, ഗ്ലേസ് കോട്ടൺ, ലിനൻ, വെൽവെറ്റ്, ഷിഫോൺ, ജോർജറ്റ്, ബ്രോക്കാഡ്സ്, നെറ്റഡ് തുണിത്തരങ്ങൾ, ട്രെൻഡായ നിരവധി തുണിത്തരങ്ങൾ, ചില വസ്ത്ര രൂപകൽപ്പനകൾ ശിരോവസ്ത്രങ്ങൾ, കൈകൊണ്ട് നിർമ്മിച്ച ജ്വല്ലറികൾ, ബാഗുകൾ, സർഡോസി വർക്ക് പോലുള്ള വളരെ സങ്കീർണ്ണമായ അലങ്കാരവും ഷോയിൽ പ്രദർശിപ്പിച്ചു.