വിധി കർവ – യങസ്റ്റ് ഫാഷൻ ഡിസൈനർ
വ്യത്യസ്തങ്ങളായ വസ്ത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ചെറിയ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവന്റെ ബുദ്ധിയുടെ ഓരോ വളർച്ചയിലും ഓരോ നിറങ്ങളോടുള്ള സ്നേഹവും ഓരോ തുണികളോടുള്ള സ്നേഹവും കുഞ്ഞിന്റെ വളർച്ചയിൽ തന്നെ കാണിച്ചു തുടങ്ങാറുണ്ട്. അമ്മ കാണിച്ചു തരുന്ന കുഞ്ഞുടുപ്പുകൾ മാറ്റി അവനോ അതോ അവൾക്കോ ഇഷ്ടപ്പെട്ട കുഞ്ഞുടുപ്പുകൾ ധരിക്കുന്നതിലൂടെ അവന്റെ വ്യക്തിത്വമാണ് അതിലൂടെ അവൻ പുറത്തു കാണിക്കുന്നത്. അവനും ഒരു വ്യക്തിയാണ് എന്നാണ് ഏവരെയും അവൻ പഠിപ്പിക്കുന്നതും അല്ലെ?.

വളരെ കുഞ്ഞിലെ തന്നെ ഫാഷൻ ലോകത്ത് തന്റേതായ ഒരു ഇടംപിടിച്ച് ഫാഷൻ ഡിസൈനർ എന്ന തലക്കെട്ട് സ്വന്തമാക്കിയ ഒരു കൊച്ചു മോളെ പരിചയപ്പെടാം വിധി കർവ.
വെറും 9 വയസ്സ് പ്രായമുള്ളപ്പോൾ ദുബായ് വേൾഡ് ഫാഷൻ വീക്കിൽ തന്റെ കോച്ചർ ശേഖരം ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച ഒരു പെൺകുട്ടിയാണ് വിധി കർവ എന്ന കൊച്ചു സുന്ദരി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനറായാണ് വിധി കർവ ഇന്ന് അറിയപ്പെടുന്നത്.

ഇന്റർനാഷണൽ കിഡ്സ്/ടീൻസ് ഫാഷൻ റൺവേയിൽ അവരുടെ ഡിസൈനുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്ന പട്ടം വിധി സ്വന്തമാക്കുന്നത്.
ഇന്ത്യയിലെ പൂനെ സ്വദേശിനിയായ വിധി കർവ വളരെ ചെറുപ്പത്തിൽ തന്നെ ഫാഷനോടുള്ള അഭിനിവേശം ആരംഭിച്ച കുഞ്ഞാണ്. അവൾക്കായി മനോഹരമായ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തുകൊണ്ടാണ് ഫാഷൻ ലോകത്തേക്ക് അവൾ എത്തുന്നത്. തന്റെ ഏറ്റവും വലിയ പ്രചോദനമായി അവൾ കണക്കാക്കുന്നത് അവളുടെ അമ്മയെയാണ്.

ദുബായ് വേൾഡ് ഫാഷൻ വീക്കിൽ തന്റെ മികച്ച കോച്ചർ ശേഖരം അവതരിപ്പിക്കുമ്പോഴാണ് വിധിയുടെ വിധി മാറ്റി കുറിക്കുന്നത്. സർഗ്ഗാത്മകതയും സങ്കീർണ്ണതയും സംയോജിപ്പിക്കാനുള്ള അവളുടെ കഴിവ് അതിലൂടെ പ്രദർശിപ്പിക്കുകയായിരുന്നു. വിവിസ് ഫാഷൻ സ്കൂളാണ് പരിപാടി സംഘടിപ്പിച്ചത്, വിധിയുടെ ശേഖരം വ്യവസായ പ്രൊഫഷണലുകളിൽ നിന്നും ഫാഷൻ പ്രേമികളിൽ നിന്നും ഒരുപോലെ പ്രശംസ നേടി.ചെറുപ്പമായിരുന്നിട്ടും വിധിക്ക് അവളുടെ ഭാവിയെക്കുറിച്ച് അഭിലഷണീയമായ പദ്ധതികളുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഹബ്ബുകളായ ലണ്ടൻ, മിലാൻ എന്നിവിടങ്ങളിലേക്ക് തന്റെ ബ്രാൻഡ് വ്യാപിപ്പിക്കാൻ അവർ ലക്ഷ്യമിടുന്നു. തന്റെ ഡിസൈനുകളിൽ ഇന്ത്യൻ തുണിത്തരങ്ങൾ ഉൾപ്പെടുത്തി സുസ്ഥിരമായ ഫാഷനെ പ്രോത്സാഹിപ്പിക്കാനും അവർ ആഗ്രഹിക്കുന്നു.

വിധി ഒരു ഡിസൈനർ മാത്രമല്ല, ഒരു വിദ്യാർത്ഥി കൂടിയാണ്. ഫാഷനോടുള്ള അഭിനിവേശം പഠനത്തിനെ ബാധിക്കാതെയാണ് വിധി രണ്ടും നിലനിർത്തികൊണ്ടുപോകുന്നത്. ഗൾഫ് മഹാരാഷ്ട്ര ബിസിനസ് ഫോറത്തിലെ ചന്ദ്രശേഖർ ഭാട്ടിയ ഉൾപ്പെടെയുള്ള വ്യവസായ വിദഗ്ധർ വിധിയുടെ കഴിവിനെയും അവളുടെ പക്വതയെയും പ്രശംസിച്ചുകൊണ്ട് ഉപഹാരങ്ങൾ നൽകിയിട്ടുണ്ട്.അഭിനിവേശത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ശക്തിയുടെ തെളിവാണ് വിധി കർവയുടെ കഥ. ഇതിനോടകം തന്നെ ഫാഷൻ വ്യവസായത്തിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ വിധിക്ക് കഴിഞ്ഞു.