മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി
മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി റേച്ചല്‍ ഗുപ്ത ചരിത്രമെഴുതിയിരിക്കു ന്നു. 68 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ്റേച്ചല്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യയിലെത്തിച്ചത്. ഒരു ഇന്ത്യന്‍ സുന്ദരി ആദ്യമായാണ് ഈ കിരീടം നേടുന്നതും.

എന്നാൽ ഇതിന് പിന്നാലെ വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ് ഇപ്പോൾ. മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയതിനെ തുടർന്ന് വേദിയിൽ വെച്ച് കരഞ്ഞ മ്യാൻമറിന്റെ തേ സൂ നായ്ൻ വിധി നിർണയത്തിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി.

വിധി നിർണയത്തിൽ തനിക്ക് അതൃപ്ത്തിയുണ്ടെന്നും, ആ കിരീടം നേടാൻ കൂടുതൽ അർഹത തനിക്കാണുള്ളതെന്നും സൂ നായ്ൻ പറഞ്ഞു. തന്റെ സെക്കൻഡ് റണ്ണറപ്പ് കിരീടം തിരിച്ചു കൊടുക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സൂ നായ്ൻ വീഡിയോ അവസാനിപ്പിച്ചത്. എന്നാൽ സൂ നൈനിന്റെ പ്രഖ്യാപനത്തോട് മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നവാത് ഇറ്റ്‌സരഗ്രിസില്‍ രംഗത്തെത്തി. തേ സൂ നൈന്‍ ഏതോ മായികലോകത്താണുള്ളതെന്നും സെക്കന്റ് റണ്ണര്‍ അപ് കിരീടം തിരിച്ചുതരാനുള്ള മിസ് മ്യാന്‍മറിന്റെ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇത്തവണ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തിന് വേദിയായത് തായ്‌ലന്‍ഡിലെ ബാങ്കോക്കാണ്.


ഫിലിപ്പീന്‍സ്, ഇന്ത്യ, മ്യാന്‍മര്‍, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് അവസാന റൗണ്ടിലെത്തിയത്. അഞ്ചാം സ്ഥാനം ബ്രസീലിന്റെ തലിത ഹാര്‍ട്‌മെനും നാലാം സ്ഥാനം ഫ്രാന്‍സിന്റെ സഫെയ്തു കബെന്‍ഗേലയും നേടി. രണ്ടാം സ്ഥാനം ഫിലിപ്പീന്‍സിന്റെ ക്രിസ്റ്റീന്‍ ഒപിയാസയ്ക്കാണ്. ഒന്നാമതെത്തിയ ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. മോഡലും നടിയും സംരഭകയുമാണ് 20-കാരിയായ റേച്ചല്‍. നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ ഗംഗാ നദിയെ ഓര്‍മിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് റേച്ചല്‍ വേദിയിലെത്തിയത്.